!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Saturday, October 31, 2015

Friday, October 8, 2010

WELCOME

വാക്കുകള്‍ക്ക്‌ വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്‌, മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര്‍ തുള്ളികള്‍ക്ക്‌, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്, വിങ്ങലുകളില്ലാത്ത കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്‌, കണ്ണില്‍ നിന്നും കണ്ണിലേക്കും,കരളില്‍ നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്‌...ഇനി വരാനിരിക്കുന്നവര്ക്കും വായിക്കാനിരിക്കുന്നവര്‍ക്കും എന്റെ ബ്ളേഗിലേക്കു സ്വാഗതം !!

Thursday, October 7, 2010

അമ്മേ നിനക്കു പ്രണാമം



മനസ്സിന്റെ കോണില്
ഞാനാദ്യമായി കോറിയിട്ട
രണ്ടക്ഷരമാണു അമ്മ.....
അറിയാതെ എ൯ ചുണ്ടില് വിരിഞ്ഞ
ആദ്യാക്ഷരമാണു അമ്മ..........
അമ്മിഞ്ഞപ്പാലെന് ചുണ്ടില് നുക൪ന്നപ്പോള്
ഞാന് അനുഭവിച്ച സ്നേഹമാണെന് അമ്മ.
ഭൂവിലെന് കാണപ്പെട്ട ദൈവമാണു അമ്മ,
ഭൂമിയോളം സഹനശീലമുളളവളാണു അമ്മ.....
അമ്മതന് ചൂടേറ്റുറങ്ങവേ....
ഞാ൯ കണ്ട സ്പനത്തിലെ മാലാഖയ്ക്ക്
അമ്മേ നി൯ മുഖമാണു...
എന് മലമൂത്ര വിസ൪ജ്ജനവും പേറി
എന്നെ തലോടിയ സ്നേഹമാണു അമ്മ.
അമ്മ എന്ന നാമം കൊണ്ടു ഞാന്
നിനക്കു നൂറുകോടി മാല ചാ൪ത്തുന്നു.
നീ എനിക്കു തന്ന ഓരോ മുത്തവും..
കാലം ചുളിവ് വീഴത്തിയ നിന്റെ നെറ്റിത്തടത്തില്
ഞാന് ഒന്നു തിരികെ തരട്ടെയോ ?
ഭൂമിയുള്ളിടത്തോളം കാലം
ലോകം സ്മരിക്കുന്ന നാമമാണു അമ്മ..............



Friday, September 17, 2010

നിശീഥിനി




സന്ധ്യയുടെ മിഴിയില് തമസ്സ്
നിറയ്യ്ക്കുന്നു മാനം.
ആദിത്യ ഭഗവാ൯ പോയി മറയുന്നു
പടിഞ്ഞാറ൯ ചക്രവാളത്തില്.
ആരെയോ തേടിയെത്തിടുന്നു പൊന്നമ്പിളി.
നിശയുടെ വീഥിയില്
ഒളി വിതറുന്നു മിന്നാമിനുങ്ങുകള്...


അകലെയാ കൂരയില് മുഴങ്ങുന്നു
പെണ്കിടാവി൯ രോദനം
തമസ്സിന്റെ ബാഹ്യകേളികള്ക്കുമപ്പുറം
മനസ്സിനെ കീറിമുറിച്ചയവളുടെ രോദനം.....


നീചരാം മനുഷ്യ൪
രാത്രിത൯ മറവില്
മാനം വിറ്റു കാശാക്കുന്നിവിടെ..
ഇത് ആലയമോ,അറവുശാലയോ ?

നിദ്രയുടെ ഉള്‍വിളി മയക്കുന്നു
കരഞ്ഞു തള൪ന്നയവളുടെ മിഴികളെ.
പെങ്ങളായ് ,അമ്മയായ്,തീരേണ്ടവള്‍
കഴിയുന്നിതാ ജീവഛവമായ്...

എവിടെയോ പോയ് മറയുന്നു നിശീഥിനി
കണ്ടവരുണ്ടോ,ആരെങ്കിലും ഇന്നിവളെ................

Friday, September 10, 2010

നിമിഷം



ഒരുവേളപോലും പിരിയാതെയെന്ന
ഒരുമിച്ചാക്കിയ നിമിഷം.
ഇനിയെന്നു വരുമെന്ന്
ഒരുനേരം ഞാ൯
ചോദിച്ചുപോയ പ്രിയ്യ നിമിഷം.

പോയനിമിഷങ്ങള്
തിരികെ വരികയില്ലെന്ന്
എ൯ ഗുരുനാഥനോതിയ നിമിഷം.
നിമിഷം,പ്രിയ്യ നിമിഷം
എന്നെ ഞാനാക്കി മാറ്റിയനിമിഷം.

പോയിതാ,പോയിതാ
പോയ്യ് മറയുന്നു
ഓരോരോ നിമിഷങ്ങള് ഇന്നിവിടെ.

പോയ നിമിഷങ്ങള്
തിരിച്ചു പിടിക്കുവാ൯
മനുജനു സാധ്യമല്ലീഭൂവില്
എന് പ്രിയ്യ സോദരെ
അലസത വെടിഞ്ഞു നിന്
ക൪മ്മങ്ങള് ചെയ്തിടുവി൯.

പോയ നിമിഷങ്ങള്
മിന്നിമറയുന്നു
പുതിയ നിമിഷങ്ങളിന്നെന്നെ
മാടിവിളിക്കുന്നു..........

Thursday, August 19, 2010

ചിങ്ങത്തില്‍ പെയ്യത മഴയ്യില്‍

ക൪ക്കിടകത്തിന്റെ നിശീഥിനിയില്‍
രാമായണത്തിന്റെ പ്രതിധ്വനിയില്‍
തമസ്സിന്റെ നെടുവീ൪പ്പിനുള്ളില്‍
മുഴങ്ങുന്നിതാ കടവാവലി൯ ചിറകടികള്‍.
പകലിന്റെ അധ്വാനവും പേറി
വിശ്രമസങ്കേതം തേടുന്നവ൪
വിശപ്പിന്റെ വിളിയകറ്റാ൯
പുതിയ മേച്ചി​ല്‍പ്പുറങ്ങള്‍ തിരയ്യുന്നവ൪
തമസ്സിനു ശോഭയേകി സ്ഫുരിക്കുന്നു
മിന്നാമിനുങ്ങി൯ ബഹി൪സ്ഫുരണങ്ങള്‍

രാവ് മായണം പഞ്ഞം മാറണം
അലയടിക്കുന്നിതാ ഭക്തിമുഖരിതമായെങ്ങും.
മണ്ണെണ്ണവിളക്കി൯ കരിന്തിരിവെട്ടത്തില്‍
ഇമപൂട്ടാതെ,ചേരത്തിയിരിക്കുന്നു
ചോ൪ന്നൊലിക്കുന്ന ഓലക്കുടിലിനുളളില്‍.
ചുടലക്കളത്തില്‍ നിന്നുയരുന്ന തീപ്പൊരിയില്‍
അസ്ഥികള്‍ നീറുന്നു ഭസ്മകൂമ്പാരമാകുന്നു.

പഞ്ഞംമാറി ചിങ്ങംപിറക്കുമ്പോള്‍
ചേരനു പുഞ്ചരിയുണ്ണണം
ചിങ്ങംവെളുക്കുവാ൯ കൊതിച്ചീടുന്നിതാ
ഇടനെഞ്ചില്‍ നിന്നുയി൪കൊണ്ട
ചിങ്ങ കൊയ്യത്തുപ്പാട്ടുകള്‍.
പുനെല്ലി൯ കതി൪ക്കുല
കൈ വിശിയാട്ടുന്നു
പച്ചപ്പു നിറഞ്ഞ
പൂത്തപുഞ്ചപ്പാടങ്ങള്‍.



ചിങ്ങം വെളുത്തതും,മാനം കറുത്തതും
ചേരനറിഞ്ഞില്ല
ഒരു നേ൪ത്ത രോദനമായ്
അവള്‍ പെയ്യതിറങ്ങി.
ഇനിയ്യും തോ൪ന്നിട്ടില്ല
വറ്റാത്ത ചേരത്തിയുടെ ചുടുകണ്ണുനീ൪.
കിളി൪ത്ത നെന്മണി നോക്കി
നെടുവീ൪പ്പെടുന്നിതാ..
പുഞ്ചരി കഴിക്കാ൯ മോഹിച്ചിടുന്നിതാ....
കഞ്ഞിവെളളം കോരിക്കുടിച്ചു
പിശപ്പടക്കീടുന്നു.
ചിങ്ങം വെളുത്തിട്ടിട്ടും രാവ് മാഞ്ഞിട്ടും
മാരിത൯ രോദനം
ചീറിയടിക്കുന്നു...............




Wednesday, April 21, 2010

മനുഷ്യനെ നിഴല് പോലെ പി൯തുടരുന്ന ഒരു യാഥാ൪ത്ഥ്യമാണ് മരണം...............ജനിച്ചാല് പിന്നെ മരിക്കുമെന്നത് തീ൪ച്ച....മരണത്തിന്റ നീരാളിപ്പിടുതത്തില് നിന്നു രക്ഷ നേടുക അസാദ്യം................

മരണം............

ചിതയൊരുക്കുന്നിവരെന്നെ പൊതിയുവാ൯
അഗ്നിയാല് ഹോമിച്ചു ചാമ്പലാക്കാ൯.
ആറടിമണ്ണിന്റെ ജന്മിയായ് ജനിച്ചു ഞാ൯
ആധാരമില്ലാതെ മടങ്ങീടുന്നു........


ക൪പ്പൂരക്കൂട്ടവും,ചന്ദനമുട്ടിയും
അന്ത്യവാക്ക്യരി തന്നിടുന്നു..
കീ൪ത്തനങ്ങള് ഓതുന്നു,മന്ത്രങ്ങള് ചൊല്ലുന്നു
ദു:ഖ വിലാപത്താല് യാത്രയാക്ക൯

ചുറ്റിലും നില്ക്കുന്നോ൪ക്കുളളില് പലവിധ
ദു:ഖവും വൈരാഗ്യ ചിന്തകളും.
എ൯കണ്ണടഞ്ഞെന്നു കരുതരെ മനുജരേ
ഉളള് കണ്ണാല് ഞാനെല്ലാം കണ്ടിടുന്നു

നല്ലകാലത്തില് ഞാ൯ സ്നേഹിതനായിരുന്നു
ഇന്നിതാ നിങ്ങള്ക്കൊരന്യനായി
പൊയ്യ് പോയ നാളില് ഞാ൯ നേടിയ സകലതും
ഒന്നുമില്ലാതെ തിരിച്ചുപോന്നു.

എ൯ശവദാഹത്തിനെത്തിയ നിങ്ങളില്
എത്രപേ൪ എന്നെ സ്മരിച്ചിടുമോ.
കാലം മറന്നാലും,നിങ്ങള് മറന്നാലും
എ൯ മനോ ഓ൪മ്മ നിലക്കുകില്ല.

പഴുത്തില വീഴുമ്പോള് പച്ചിലക്കാഹ്ളാദം
ഇന്നു ഞാ൯ നാളെ നി ഓ൪ത്തിടുക.
വീ൪പ്പുമുട്ടുന്ന നിന്നോടു ചൊല്ലുവാ൯
കേള്ക്കുവാ൯ സന്മനസ്സില്ലാതെ പോയ്യ്.

എ൯ ദേഹി എരിയുന്നു പുകപടലങ്ങളായ്യ്
പ്രവഞ്ചത്തില് ലയിച്ചു ‍‍ഞാ൯ നീങ്ങീടുന്നു.
ശേഷിക്കും ഒരുപിടി ചാമ്പലെ൯ ഓ൪മ്മയ്യ്ക്കായ്
നിങ്ങള്ക്ക് തന്നു കടന്നു പോന്നു....................